Ads 468x60px

Thursday, November 29, 2012

ഭക്ഷണശാലകളിലെ ശുചിത്വം കരുനാഗപ്പള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനത്തിന് ഒന്നാം സ്ഥാനം

കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കന്നതിനുമുള്ള തീവ്രപ്രയത്‌ന പരിപാടിയുടെ ഭാഗമായി നടത്തിയ പഠനത്തിനാണ് പുനലൂരില്‍ സമാപിച്ച കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. സ്‌കൂളിലെ ഹരിതജ്യോതി-പരിസ്ഥിതി ക്ലബിന്റെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പഠനം.
സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അജ്മല്‍ഷാ എന്നിവര്‍ പ്രോജക്ട് ഗൈഡും ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ സോപാനം ശ്രീകുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ 25 ഓളം ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള 30 ഇന ശുചിത്വ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഹോട്ടലുകളുടെ അടുക്കളയും മറ്റും നിരീക്ഷിച്ച് വിലയിരുത്തുകയും ഗ്രേഡ് തിരിക്കുകയും ചെയ്തു. ഹോട്ടലുകളിലെ ശുചിത്വം, വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറായ ശ്രീമതി എ.കെ. മിനി ടീച്ചറുടെ ക്ലാസ് കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തി.
 

Tuesday, November 27, 2012

അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പൂപ്പല്‍ ബാധിച്ച അപ്പം നശിപ്പിച്ചത് നന്നായെന്നും കോടതി അഭിപ്രായപ്പെട്ടു. അരവണ പായ്ക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കണം. പൂപ്പല്‍ ബാധയെ കുറിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ദേവസ്വം  കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ റിപ്പോര്‍ട്ട് പരിശോധിച്ചത്.

മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ സംഭവത്തിലുണ്ടായിട്ടില്ല. വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പൂപ്പലായിരുന്നില്ല അപ്പത്തിലുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതി നടപടിയെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയില്‍ പ്രസാദത്തിനായി തയ്യാറാക്കിയ ലക്ഷക്കണക്കിന് അപ്പം കത്തിച്ച് കളഞ്ഞ സാഹചര്യം അടിയന്തിരമായി വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂറില്‍ സമാന്തര അധികാര കേന്ദ്രങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് കമ്മീഷണര്‍ കെ ജയകുമാറിന്റെ അധികാരമെന്തെന്നും കോടതി ചോദിച്ചു. ഇതിനുള്ള ഉത്തരം രേഖാമൂലം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. എല്ലാ ദിവസവും ശുചിത്വം സംബന്ധിച്ച പരിശോധനകള്‍ നടത്താനും കോടതി ആവശ്യപ്പെട്ടു.
Source:http://www.reporteronlive.com

High court needs more description about Sabarimala issue [Reporter HD]

Sunday, November 25, 2012

ഭക്ഷ്യവിഷബാധ: വീട്ടമ്മ ആസ്‌പത്രിയിലായി

പാവറട്ടി:ഗുരുവായൂര്‍ കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് പൂരിമസാല കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. പാവറട്ടി രായ്മരക്കാര്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ മുംതാസി (38)നെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഏഴിനുശേഷമാണ് ഭര്‍ത്താവും മകനുമൊന്നിച്ച് മുംതാസ് കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. രണ്ട് സെറ്റ് പൂരിമസാലയും രണ്ട് കോഫിയും ആവശ്യപ്പെട്ടു. മുംതാസ് ഭക്ഷണം ആദ്യം കഴിച്ചപ്പോള്‍ പൂരിയില്‍ പുളിപ്പ് തോന്നി. ഇത് പറഞ്ഞപ്പോള്‍ സപ്ലയര്‍ അടുക്കളയില്‍ കൊണ്ടുപോയി ചൂടാക്കിക്കൊണ്ടുവന്നു. വീണ്ടും പുളിപ്പ് തോന്നിയതിനാല്‍ മുംതാസ് പിന്നീട് കഴിച്ചില്ല. ഭര്‍ത്താവ് ഷംസുദ്ദീനും മകന്‍ മുഹമ്മദ് ഷിനാദും ചായമാത്രം കഴിച്ചു. പാവറട്ടിയിലേയ്ക്ക് പോകുവാന്‍ മഞ്ജുളാല്‍ പരിസരത്തെ ഓട്ടോസ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മുംതാസിന് തളര്‍ച്ച, മനംപിരട്ടല്‍, കാഴ്ച മങ്ങല്‍, ശരീരവേദന എന്നിവ അനുഭവപ്പെട്ടുതുടങ്ങി.

Saturday, November 24, 2012

1 lakh packets of Appam destroyed at Sabarimala

The Travancore Devaswom Board (TDB) has destroyed a huge quantity of Appam, a major prasadom at Lord Ayyappa Temple, owing to fungal infestation.
As many as 1 lakh packets (each packet contains seven Appams) of the prasasom which were found unfit for human consumption have been burnt in the incinerator at the Sannidhanam, TDB sources said.
The State Food Safety inspection team detected the fungal infestation in random samples collected for examination from the Devaswom store two days ago.
The matter was brought to the notice of Special Commissioner appointed by the Kerala High Court K. Babu who, in turn, directed the Joint Commissioner of Food Safety to conduct a detailed examination of the entire Appam stock at Sabarimala.

SC seeks records of food safety panel on soft drinks

New Delhi:The Supreme Court Friday sought records of a Food Safety and Standards Authority of India's (FSSAI) committee which said carbonated beverages do not pose health hazard and there were no benzene residues in the soft drinks. Justice K.S. Radhakrishnan and Justice Dipak Misra called for the records of the FSSAI's technical committee after counsel Prashant Bhushan said the authority's Sep 12 order was given by its committee on advertisement and labelling, not by the scientific panel on food additives. As Bhushan focused on the health hazards of carbonated beverages, Justice Radhakrishnan observed that the 'best course is to educate people not to consume beverages.' 'All cricketers are promoting soft drinks on television,' he said. Assailing the order which was submitted to the court, Bhushan said the order, issued Sep 12 by FSSAI assistant director Kamal Kumar, was like affixing the authority's stamp on a report by soft drink manufacturers. Bhushan, appearing for petitioner Centre for Public Interest Litigation, told the court that the order said benzene residue in carbonated beverages was formed only under certain conditions when agents like benzoates and ascorbic acid were present together with heat, ultraviolet light and metallic ion mixture.

Wednesday, November 21, 2012

Karnataka High Court stays some sections of Food Safety Act

The Karnataka High Court today stayed for three months operation of certain sections of Food Safety and Standards Act and also some regulations of the Food Safety and Standards (licencing and registration of food business) Regulations on a writ plea.The Karnataka Pradesh Hotels and Restaurants Association and Bruhat Bangalore Hotels Association had challenged four regulations, which included a stipulation that every food unit must have a technically qualified person with a degree or diploma in microbiology to supervise the food-making process.The other regulation was that every such unit must have microbiological lab which the petitioners contended was “impractical.” Certain conditions required for granting licence, including giving a list of food items that the unit would be preparing, was also challenged by the petitioners.Justice Mohan Shantanagoudar also stayed the notice issued by the Commissioner of Food Safety and Family Welfare on the last date (August 4) given to food units to register themselves under the Food Safety and Standards Act. 

ന്യൂഡില്‍സില്‍ പുഴു: ഇളംകുരുന്നുകള്‍ക്കുളള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിഷമയമാവുന്നു

കണ്ണൂര്‍: ഇളംകുരുന്നുകള്‍ക്കായി വിപണിയിലിറക്കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഏറെയും വിഷമയമാകുന്നു. പഴകിയതും പുഴുവരിക്കുന്നതുമായ വസ്തുക്കളാണ് ഏറെയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇന്നലെ കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിനു മുന്നില്‍ നിന്നും വാങ്ങിയ നെസ് ലെ മാഗി നൂഡില്‍സിന്റെ 80 ഗ്രാം പാക്കറ്റിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. 15.06.2012 കാലാവധി രേഖപ്പെടുത്തിയ പാക്കറ്റാണിത്. മുണ്ടയാട് സ്വദേശി ജോളിജോസഫ് വാങ്ങിയ മാഗി പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ജോളി ജോസഫ് കടയുടമയോട് പരാതിപ്പെട്ടുവെങ്കിലും കമ്പനി അധികൃതരെ അറിയിക്കണമെന്നായിരുന്നു മറുപടി. പാക്കറ്റ് ഭക്ഷ്യവസ്തുക്കളിലെറെയും ഉപയോഗ്യമല്ലാത്തതാണെന്ന് വ്യാപകമായ പരാതിയുണ്ട്. കഴിഞ്ഞയാഴ്ച്ച ഉരുവച്ചാലില്‍ നിന്ന് വാങ്ങിയ ഒ.കെ പായ്ക്കറ്റില്‍ കരിക്കട്ടയും മറ്റുവസ്തുക്കളും കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇത്തരം വസ്തുക്കള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് സംവിധാനമൊന്നുമുണ്ടാക്കിയിട്ടില്ല. വന്‍ ടി.വിപരസ്യങ്ങളിലൂടെ നിരവധി സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുകൊണ്ടാണ് ഇവ മാര്‍ക്കറ്റിലെത്തുന്നത്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന തരത്തിലുളള മസാലകൂട്ടുകളാണ് ഇതില്‍ ഒരുക്കിയിട്ടുളളത്. മുട്ടയും ചിക്കനും ചേര്‍ത്ത് കഴിക്കാവുന്ന ഇത്തരം ന്യൂഡില്‍സുകള്‍ക്ക് അടിമകളായ മുതിര്‍ന്നവരും കുറവല്ല. മൂന്ന് മിനുട്ടിനുളളില്‍ തയ്യാറാക്കാവുന്ന ഇത്തരം വിഭവങ്ങള്‍ നല്‍കിയാല്‍ താത്കാലികമായി കരച്ചില്‍ നിര്‍ത്താമെന്നതുകൊണ്ടാണ് രക്ഷിതാക്കള്‍ ഇവയെ ആശ്രയിക്കുന്നത്. വര്‍ണശബളമായ പാക്കറ്റുകളില്‍ തുച്ഛവിലയ്ക്ക് കടകളില്‍ ലഭിക്കുന്ന ഇത്തരം വസ്തുക്കള്‍ സ്ഥിരമായി കഴിക്കുന്ന കുട്ടികളെ ഉദരരോഗം, ഓര്‍മ്മക്കുറവ്, പൊണ്ണത്തടി തുടങ്ങിയ ബാധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കേരളകൗമുദിയോട് പറഞ്ഞു.

കോഴിക്കോട്ട് ഷവര്‍മ കഴിച്ച രണ്ടുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം

ഷവര്‍മ കഴിച്ച രണ്ടു പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരേ ഹോട്ടലിന്‍റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ നിന്ന് ഷവര്‍മ കഴിച്ച കാസര്‍ഗോഡ് സ്വദേശി നന്തു (22), ഒളവണ്ണ കാട്ടിലങ്ങാട്ട് സിജില്‍ദാസ് (25) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 8. 30ഓടെയാണ് നന്തു കോഴിക്കോട് നടക്കാവിലെ വണ്ടിപ്പേട്ടയിലുള്ള ഒജിന്‍ ബേക്കറിയില്‍ നിന്നു ഷവര്‍മ കഴിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ വട്ടക്കിണറിലുള്ള ഒജിന്‍ബേക്കറിയില്‍ നിന്നാണ് സിജില്‍ദാസ് ഷവര്‍മ കഴിച്ചത്. അസ്വസ്ഥത തോന്നിയ ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. ഡിസ്ചാര്‍ജ് ചെയ്ത നന്തുവിന് ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത തോന്നി. പിന്നീട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വീണ്ടും മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിലയിലാണ് സിജില്‍ദാസിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷ്യവിഷബാധയാണ് ഇരുവര്‍ക്കുമെന്ന് മെഡിക്കല്‍ കോളെജില്‍ നിന്നും സ്ഥിരീകരിച്ചു. നന്തു നടക്കാവ് പൊലീസ് സ്റ്റേഷനിലും സിജില്‍ദാസ് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.
Source:http://www.metrovaartha.com

ഷവര്‍മ കഴിച്ച രണ്ട് പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: ഷവര്‍മ കഴിച്ച് വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് ഭട്ട് റോഡില്‍ താമസിക്കും കാസര്‍കോട് ചന്ദ്രഗിരി ലക്ഷ്മി നിലയത്തില്‍ നന്ദു(22), ഒളവണ്ണ തുവശേരി വീട്ടില്‍ ഷിജില്‍ദാസ് (24) എന്നിവരാണ് തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ചയാണ് ഇരുവരും ഷവര്‍മ കഴിച്ചത്. നന്ദു നടക്കാവിലെ ബേക്കറിയില്‍നിന്നും ഷിജിന്‍ദാസ് വട്ടക്കിണറിലെ ബേക്കറിയില്‍നിന്നുമാണ് ഞായറാഴ്ച രാത്രി ഷവര്‍മ കഴിച്ചത്. വയറുവേദന കലശലായതിനെതുടര്‍ന്ന് ഇരുവരും ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. നടക്കാവ് പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ വട്ടക്കിണറിലെയും നടക്കാവിലെയും ബേക്കറികളില്‍ എത്തിയെങ്കിലും അടച്ചിട്ടതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങി. തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ നന്ദുവില്‍ നിന്ന് മൊഴിയെടുത്തു.
Source:http://www.deshabhimani.com

Sunday, November 18, 2012

Thattukadas in Kochi go hi-tech

Kochi City Corporation has lined up 50 modern hi-tech mobile wayside eateries that are hygienic and comply with all food safety standards and are a first in South India. The specially designed modernised handcarts made of stainless steel have all the necessary facilities for cooking and storing food, cleaning utensils, wash basins and proper lighting. The selected beneficiaries were given training at the Food Craft Institute, Kalamassery and uniforms, health cards, registration cards and identity cards were also provided to them. The eateries have been launched using Kerala Sustainable Urban Development Project (KSUDP) funds as part of the corporation's campaign 'Street Food, Safe Food'.At a function held on Friday at Eranakulath-appan Ground, mayor Tony Chammany handed over the keys of the mobile food courts to 10 selected vendors.The mayor said the corporation in association with the Kudumbasree mission plans to open 74 roadside eateries in all divisions in the corporation area. The shops will be run by Kudumbasree workers. "Measures will be taken to streamline the roadside eateries and only the licensed ones complying with food safety norms will be allowed to function.If needed, more such shops will be permitted," he said.
The Syndicate Bank has provided a loan of Rs 1 crore. Each shop costs Rs 69,980. A loan of Rs 1.40 lakh has been made available of which Rs 50,000 is subsidy."A lot of commuters and travellers visit the city on a regular basis. For them, quality street food is important. The Corporation will take all necessary steps to ensure the quality of street food," the mayor added.

Saturday, November 17, 2012

കോഴിയിറച്ചി കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റില്‍ നിന്ന് കോഴിയിറച്ചി കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കല്ലാച്ചി സ്വദേശി റമീസിനാണ് കോഴിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ഇറച്ചിയില്‍ രക്തം പറ്റിപ്പിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെയാണ് സംഭവം. 275 രൂപ കൊടുത്ത് വാങ്ങിയ ഫ്രൈഡ് ചിക്കനാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. കാര്യമായ അസ്വസ്ഥതകളൊന്നുമില്ലാത്തതിനാല്‍ ബീച്ചാസ്​പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും ആരും എത്തി പരിശോധിക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് റമീസിന് ലഭിച്ചത് പഴകിയ കോഴിയിറച്ചിയാണോ എന്ന് കണ്ടെത്താനും കഴിഞ്ഞില്ല.സംഭവമറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നടക്കാവ് സ്റ്റേഷനില്‍ നിന്നും പോലീസ് റസ്റ്റോറന്റിലെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഇവര്‍ക്ക് മറ്റു നടപടികളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. റമീസിനെ ആസ്​പത്രിയില്‍ കൊണ്ടുപോയത് പോലീസാണ്.

മിഠായികഴിച്ച 25 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ചേനപ്പാടി (കാഞ്ഞിരപ്പള്ളി): ഒരുവിദ്യാര്‍ഥിയുടെ പിറന്നാള്‍ആഘോഷത്തിന് കൊടുത്ത മിഠായികഴിച്ച 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചേനപ്പാടി തരകനാട്ടുകുന്നേല്‍ സെന്‍റ് ആന്‍റണീസ് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരില്‍ 12 പേര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്പത്രിയിലും 13 പേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. സ്‌കൂളിന്‌സമീപത്തുള്ള കടയില്‍നിന്നാണ് മിഠായി വാങ്ങി നല്‍കിയത്. കാഞ്ഞിരപ്പള്ളിയിലെ ഒരു കടയില്‍നിന്നാണ് മിഠായി ഇവിടെ എത്തിച്ചത്. അതിന്റെ ബില്ല് വാങ്ങിയിരുന്നില്ലെന്നും കടയുടമ പറഞ്ഞു. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ.ഡേവിഡ് ജോണ്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി കാഞ്ഞിരപ്പള്ളി ഓഫീസര്‍ ഡി.വില്‍സന്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ വി.സി.കോശി, എം.വി.ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എരുമേലി എസ്.ഐ.ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.സ്‌കൂളില്‍ ആകെയുള്ള 70 കുട്ടികളും മിഠായി കഴിച്ചിരുന്നു. അതില്‍ 25 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മധ്യപ്രദേശ് ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയുടെ കൗതുക മിഠായിയാണ് കുട്ടികള്‍ കഴിച്ചത്. ഇതിന്റെ കവറില്‍ നിര്‍മ്മാണത്തിയ്യതി രേഖപ്പെടുത്തിയിട്ടില്ല. സാമ്പിള്‍പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കടയുടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Thursday, November 15, 2012

Why washing chicken before cooking it is injurious to health


If you wash your chicken before you cook it, think again. Washing chicken puts you at a higher risk of getting food poisoning, spreads bacteria around the kitchen, a study has revealed. “Home cooks are probably following what their parents or grandparents did in the past by washing poultry, not to mention probably patting it dry with a tea towel,” Food Safety Information Council Chairman, Dr Michael Eyles, said.“But washing poultry splashes these bacteria around the kitchen cross contaminating sinks, taps, your hands, utensils, chopping boards and foods that aren’t going to be cooked like salads or desserts,” he said.The Newspoll survey also found that the washing phenomenon isn’t just restricted to chicken. 68% of respondents wash turkey and 74% wash duck before cooking, News.com.au reported.

Doctors believe this could be one of the reasons why notified cases of illness from Campylobacter and Salmonella - bacterias associated with food poisoning - have almost doubled over the last 20 years in Australia. But the zealousness of trying to rid chicken of bacteria isn’t entirely unfounded.

സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ചോക്ലേറ്റ് വില്‌പനയ്ക്ക്

കാസര്‍കോട്: പുഴുക്കളുള്ള ചോക്ലേറ്റ് കഴിച്ച് രണ്ടുവയസ്സുകാരി ഛര്‍ദിച്ച് അവശനിലയിലായ സംഭവത്തില്‍ മേല്‍പ്പറമ്പിലെ ബേക്കറി ഫുഡ് ഇന്‍സ്‌പെക്ടര്‍ അനൂപ്കുമാര്‍ പരിശോധിച്ചു. മംഗലാപുരത്തുനിന്ന് വാനില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ചോക്ലേറ്റില്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. 'ഫ്‌ളാഷ് ബാഗ്' എന്നുമാത്രം കവറിന് പുറത്തുള്ള ഈ ചോക്ലേറ്റിന് നിര്‍മാതാക്കളുടെ പേരോ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ബാര്‍ കോഡോ ഇല്ല. ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം പുറത്ത് ചോക്ലേറ്റ് വെച്ചതും പുഴുക്കള്‍ കയറാന്‍ കാരണമായി. പുഴുക്കള്‍ വരാന്‍ സാധ്യതയുള്ള നട്‌സ് ഇതില്‍ ഉണ്ടായിരുന്നില്ലെന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൃത്രിമമായി ചേര്‍ക്കുന്ന പഞ്ചസാര ഇതിലുള്ളതായി സംശയമുണ്ടെന്നും ചോക്ലേറ്റ് കോഴിക്കോട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഈ ബേക്കറിയില്‍നിന്നാണ് മേല്‍പ്പറമ്പിലെ മുഹമ്മദ് പത്ത് ചോക്ലേറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്റെ മകന്‍ ഫസല്‍ റഹ്മാന്റെ മക്കള്‍ക്കുവേണ്ടിയാണ് അഞ്ചുരൂപ വീതം വിലയുള്ള പത്തെണ്ണം വാങ്ങിയത്. ഇത് കഴിച്ച രണ്ടുവയസ്സുകാരി ഫൈസ മറിയ ഛര്‍ദിച്ച് അവശനിലയിലായി. ഫൈസ മറിയയുടെ വായില്‍ പുഴുക്കളെയും വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ചോക്ലേറ്റ് പരിശോധിച്ചപ്പോള്‍ എല്ലാറ്റിലും പുഴുക്കളെ കണ്ടെത്തി.
Source:http://www.mathrubhumi.com

കുറ്റംചെയ്തപ്പോഴുള്ള പ്രായം പരിഗണിച്ച് 31കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

തൊടുപുഴ: കുറ്റകൃത്യം നടന്നപ്പോള്‍ 18 വയസ് തികഞ്ഞില്ലെന്ന കാരണത്താല്‍ 31കാരനെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. പീരുമേട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ ശിക്ഷാവിധി അസ്ഥിരപ്പെടുത്തിയാണ് പ്രതി കുമളി റോസാപ്പൂക്കണ്ടം ഗീതാഭവനില്‍ കൃഷ്ണകുമാറിനെ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാകാന്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജി പി കെ അരവിന്ദാക്ഷബാബു ഉത്തരവായത്. 1999 ഏപ്രില്‍ 29ന് പീരുമേട് ഫുഡ് ഇന്‍സ്പെക്ടര്‍ പ്രതി കൃഷ്ണകുമാറിന്റെ കടയില്‍നിന്ന് മായം കലര്‍ന്ന കടല പിടികൂടി പരിശോധനക്കയക്കുകയും മായം കലര്‍ന്നതായി കണ്ടെത്തുകയും ചെയ്തു. ഈ കേസ് വിചാരണ നടത്തിയ കോടതി കൃഷ്ണകുമാറിനെ കുറ്റക്കാരനെന്നുകണ്ട് നാലുവര്‍ഷം കഠിനതടവിനും 5,000 രൂപ പിഴക്കും ശിക്ഷിച്ചു. ഇതിനെതിരെ ഫയല്‍ചെയ്ത അപ്പീലില്‍ കൃഷ്കുമാറിന്റെ ജനതീയതി 1981 മെയ് 21 ആണെന്നും കൃത്യംനടക്കുന്ന സമയം 18 വയസ് തികഞ്ഞില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ശിക്ഷ അസ്ഥിരപ്പെടുത്തി കൃഷ്ണകുമാറിനോട് ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്് പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍ എന്നിവര്‍ ഹാജരായി.
Source:http://www.deshabhimani.com

ഭക്ഷ്യസുരക്ഷാ വിഭാഗവും ദേവസ്വം ബോര്‍ഡും മത്സരിച്ച് ഉപകരണങ്ങളും രാസവസ്തുക്കളുംവാങ്ങി

തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് സാധനങ്ങളും അസംസ്‌കൃത വസ്തുക്കളും പരിശോധിക്കുന്ന ലാബിലേക്കായി ഉപകരണങ്ങളും രാസവസ്തുക്കളും ഭക്ഷ്യസുരക്ഷാ വിഭാഗവും ദേവസ്വം ബോര്‍ഡും മത്സരിച്ച് വാങ്ങി. സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ പരിശോധനാലാബുകളിലേക്ക് ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയത്. എന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം വാങ്ങിയ ഉപകരണങ്ങളും രാസവസ്തുക്കളും തന്നെ ദേവസ്വം ബോര്‍ഡും വാങ്ങിയിരിക്കുകയാണ്.
ജനവരിയിലാണ് സാധനങ്ങള്‍ വാങ്ങാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് ആറ് ഉപകരണങ്ങളും ഇരുപതോളം രാസവസ്തുക്കളും വാങ്ങാന്‍ അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇതു സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കും സെക്രട്ടറിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഏകദേശം എട്ടു ലക്ഷത്തോളം രൂപ നല്‍കി ഹോട്ട് എയര്‍ ഓവന്‍, ഇലക്‌ട്രോണിക് ബാലന്‍സ്, പി. എച്ച് മീറ്റര്‍ , തെര്‍മോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും രാസവസ്തുക്കളും വാങ്ങിയത്. ഇതിന്റെ പണം ദേവസ്വം ബോര്‍ഡ് നല്‍കുകയും വേണം. എന്നാല്‍ ഇതേ സാധനങ്ങള്‍ തന്നെയാണ് ദേവസ്വം ബോര്‍ഡും വാങ്ങിയിരിക്കുന്നത്. ലാബിലേക്കുള്ള അനലിസ്റ്റുകളെ ഭക്ഷ്യസുരക്ഷാവിഭാഗം തന്നെ തിരഞ്ഞെടുത്ത് ഗവണ്‍മെന്റ് അനലിസ്റ്റ് ലാബില്‍ പരിശീലനം നല്‍കുകയാണ്.

Gazette Notification of Food Safety Officers - Kerala












..

Saturday, November 10, 2012

Boy held for duping hotelier with 'cockroach trick'

THIRUVANANTHAPURAM: A teenaged boy landed in trouble after he put fried cockroaches in biriyani at a hotel here in a bid to extract money from the owner, cashing in on the government crackdown on unhygienic eateries. According to police, the student came to a small hotel and ordered biriyani during the busy lunch hours on Friday. After eating half the plate, the boy all of a sudden stood up and started shouting that there was a cockroach in his biriyani. Some other customers also joined the boy as he showed them the 'unsavoury fry' in his plate, which led to heated exchange between customers and the hotel staff. As the hue-and-cry continued, the boy told the hotel owner that he would not lodge complaint with the food safety authorities if he was given Rs 1,000 as compensation. The boy's eagerness to 'settle' the issue made the hotelier suspicious and he called up the police. When the police grilled the boy, he admitted that he had purposefully put the cockroach in the food to dupe the eatery owner and garner some money from him. Police also recovered a handful of fried cockroaches from his bag. Police took him to police station and called his parents before letting him off after a stern warning. The Food Safety Authority and Health officials in the state had recently cracked down on scores of hotels and eateries across the state following a spurt in food poisoning cases. About two months back, a 25-year-old youth died after eating stale 'shavarma', an Arabic food, bought from a city hotel. The incident caused public concern about the hygiene of hotels foods, prompting the authorities to closely monitor the situation. 

ബിരിയാണിയില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം തട്ടാന്‍ ശ്രമം: സ്‌കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍

നെടുമങ്ങാട്: വിശപ്പടക്കാന്‍ പാങ്ങില്ലാതെ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചശേഷം കൂട്ടുകാരനുമായി ചേര്‍ന്ന് പാത്രത്തില്‍ പാറ്റയെ ഇട്ടത് പഴയൊരു സിനിമാക്കഥ. ഹോട്ടലില്‍കയറി നല്ല ബിരിയാണി കഴിച്ചിട്ട് പാത്രത്തില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം ഉണ്ടാക്കുന്നതാണ് പുതിയ തന്ത്രം. ആര്യനാട് ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16കാരനാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിലെ നായകന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമങ്ങാട് മുസ്സീം പളളിയുടെ സമീപത്തെ ഹോട്ടലാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. ബിരിയാണിയില്‍ ചത്ത പാറ്റയെന്നു പറഞ്ഞ് ബഹളം വച്ച പയ്യന്‍ പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ 1,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്. അതാ പയ്യന്‍ ബാഗില്‍നിന്ന് സൂത്രത്തില്‍ പാറ്റയെടുത്ത് പാത്രത്തില്‍ തിരുകുന്നു. പണിപാളിയതോടെ മുങ്ങാന്‍ ശ്രമിച്ച വിരുതനെ ജീവനക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പരിശോധനയില്‍ സ്‌കൂള്‍ ബാഗിനുളളില്‍ വേറെയും ചത്ത പാറ്റകള്‍ കണ്ടെത്തി. പാറ്റയെ പിടികൂടി വിളക്കില്‍ വച്ചാണ് ഫ്രൈ പരുവത്തിലാക്കുന്നതെന്ന് വിദ്യാര്‍ത്ഥി പിന്നീട് പൊലീസിനോടു പറഞ്ഞു. പിടിക്കപ്പെട്ടതോടെ അച്ഛന്‍ മരിച്ചു പോയെന്നും രോഗിയായ അമ്മയെ സംരംക്ഷിക്കാനാണ് ഇറങ്ങിത്തിരിച്ചതെന്നും പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ അച്ഛന്‍ നേരിട്ടെത്തി ജാമ്യത്തിലിറക്കാന്‍ ശ്രമിക്കുമ്പോഴും മകന്റെ മുഖത്ത് ഭാവമാറ്റമില്ല!

ഹോട്ടലില്‍ നിന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഴകിയ ഭക്ഷണം പിടികൂടി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പ്രിന്‍സ് ഹോട്ടലില്‍ നിന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് കൊയിലാണ്ടി ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫീസിന് കൈമാറി. എന്നാല്‍, പരിശോധനയ്ക്ക് ആളില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ കൈയൊഴിഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.കെ. രാജേഷ്, കെ. നിഷിത്ത്, കെ.വി. സന്തോഷ്, ഇ. പ്രബോധ് എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ കോഴിക്കോട് നിന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറെത്തി പഴകിയഭക്ഷണവും ഹോട്ടലും പരിശോധിക്കാന്‍ തയ്യാറായി. ഹോട്ടല്‍ പരിശോധനയ്ക്ക് വിസമ്മതിച്ച ജീവനക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. ഹോട്ടലില്‍ നിന്ന് ബിരിയാണിയാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.
Source:http://www.mathrubhumi.com

Friday, November 9, 2012

Dead mice found in Halwa, FIR 21st Oct

Food safety Legislative committee sitting

കെഎഫ്സിയില്‍ വീണ്ടും ഭക്ഷ്യ വിഷബാധയെന്ന് ആരോപണം

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കെഎഫ്സി ചിക്കന്‍ സെന്‍ററില്‍ വീണ്ടും ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. തിരുവല്ലം സ്വദേശി തമ്പിക്കാണ് ഭഷ്യ വിഷബാധയേറ്റതായി ആരോപണമുയര്‍ന്നത്. ഇന്നലെ രാത്രി ഇയാള്‍ ഇവിടെ നിന്നും ചിക്കന്‍ കഴിച്ചു. ഇതിനു ശേഷം കിഴക്കേകോട്ടയില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായി. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ ചിക്കന്‍ കഴിച്ചല്ല ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതെന്നു തെളിഞ്ഞതായി പൊലീസ്. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ തയാറായില്ല.
Source:http://www.metrovaartha.com

Wednesday, November 7, 2012

State bats for Food Safety Commissioner

The State government has informed the Kerala High Court that appointment of Biju Prabhakar as Food Safety Commissioner has been dragged to the court because his action had made the hoteliers improve their hygienic standard. In a statement filed in response to a writ petition challenging the appointment of Mr. Prabhakar, the government said that the posting of an officer was an administrative matter and a prerogative of the government.The government said there had been a lot of improvements in the running of hotels and restaurants due to the timely action of the officer.

വകുപ്പിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണു കമ്മീഷണറുടെ യോഗ്യതയ്‌ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിലവാരമുള്ള 'ഭക്ഷണം ജനങ്ങള്‍ക്കുറപ്പാക്കുകയും ഭക്ഷ്യ സുരക്ഷാനിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യുന്ന വകുപ്പിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണു കമ്മീഷണറുടെ യോഗ്യതയ്‌ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വത്സ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്തയാളെയാണു കമ്മീഷണറായി നിയമിക്കണമെന്നാണു നിയമമെങ്കിലും ഇപ്പോഴത്തെ കമ്മീഷണറായ ബിജു പ്രഭാകര്‍ ഐ എ എസിന് ആ യോഗ്യതയില്ലെന്നാരോപിച്ചു യു. മോനിച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യവകുപ്പു സത്യവാങ്മൂലം നല്‍കിയത്.  അതേസമയം 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് പ്രകാരം കമ്മീഷ്ണറാകാനുള്ള യോഗ്യത പറഞ്ഞിട്ടില്ല. ഇതിനു മുമ്പു 2008 മുതല്‍ ഈ പദവി വഹിച്ച പല ഉദ്യോഗസ്ഥരും ഗവ. സെക്രട്ടറിയുടെ റാങ്കുള്ളവരായിരുന്നില്ല. എന്നാല്‍ അന്നൊന്നും ഈ പരാതിയുണ്ടായിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തു ഷവര്‍മ കഴിച്ചു യുവാവു മരിച്ച ശേഷം സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് എതിരെ നിയമപ്രകാരമുള്ള നടപടികള്‍ക്കു തയ്യാറായപ്പോഴാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
696 ഹോട്ടലുകള്‍ക്കു േനാട്ടീസ് കൊടുത്തു. 73 ഹോട്ടലുകള്‍ അടച്ചു പൂട്ടി. ഹൈക്കോടതിയില്‍ തന്നെ 28 കേസുകള്‍ ഇതോടനുബന്ധിച്ചു പരിഗണിച്ചു തീര്‍പ്പാക്കി.  പൊതുതാത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്തു. നിലവാരമുള്ള ഭക്ഷണം ജനങ്ങള്‍ക്കു നല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു ബാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വകുപ്പിന്റെ നല്ല ഉദ്ദേശത്തെ തകര്‍ക്കാന്‍ മറ്റാര്‍ക്കോ വേണ്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. പൊതുതാത്പര്യ ഹര്‍ജിയിലൂടെ ഒരു ഓഫിസറുടെ യോഗ്യത ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനാവില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
Source:http://www.varthamanam.com

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ സംവിധാനമില്ല -ഉദ്യോഗസ്ഥര്‍

കോഴിക്കോട്: കേന്ദ്ര ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ സംവിധാനങ്ങളില്ലെന്ന് കോഴിക്കോട്ട് നടന്ന നിയമസഭാ സമിതി മുമ്പാകെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കാന്‍ സര്‍ക്കാര്‍ ലാബുകളിലൊന്നും ആവശ്യമായ സൗകര്യങ്ങളില്ല. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണ്. അക്രഡിറ്റഡ് ലാബുകളിലെ സാമ്പിള്‍ പരിശോധനാറിപ്പോര്‍ട്ടിനു മാത്രമേ നിയമസാധുതയുള്ളൂ. സര്‍ക്കാറിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകള്‍ക്ക് ഇതുവരെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന വ്യവസ്ഥകളും ഇതുവരെ പാലിച്ചിട്ടില്ല. അക്രഡിറ്റഡ് ഫുഡ് അനലിസ്റ്റുകളെയും നിയമിച്ചിട്ടില്ല. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ആവശ്യത്തിന് വാഹനസൗകര്യങ്ങളും ഇല്ല. അടിയന്തരഘട്ടങ്ങളില്‍ ഭക്ഷ്യവിഷബാധയോ മറ്റോ ഉണ്ടായാല്‍ പെട്ടെന്ന് സാമ്പിളുകള്‍ ശേഖരിക്കാനോ പരിശോധന നടത്താനോ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗങ്ങള്‍ ഇല്ല. സംസ്ഥാനത്ത് ആകെ എണ്‍പതോളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. ഒരു ഉദ്യോഗസ്ഥന് 15 മുതല്‍ 20 വരെ പഞ്ചായത്തുകളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടിവരുന്നു. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വന്നതോടെ ആരോഗ്യവകുപ്പിനു കീഴിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതില്‍ വിലക്കുള്ളതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സമിതിമുമ്പാകെ അറിയിച്ചു. നിയമം താഴെത്തട്ടില്‍വരെ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെക്കൂടി ഈ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും ജോലിചെയ്യുന്ന അന്യസംസ്ഥാനതൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കുന്നില്ലെന്ന കാര്യം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഷവര്‍മ കഴിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനാവേളയില്‍ വിവിധ ഭക്ഷ്യസ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത 40 കേസുകള്‍ പ്രകാരം 2.35 ലക്ഷംരൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണത്തിലെ മായംകാരണം കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മായം കലരാത്തതും ആരോഗ്യപ്രദവുമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ സമിതിചെയര്‍മാന്‍ എം. ഉമ്മര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ സമിതി അംഗങ്ങളായ ചിറ്റയം ഗോപകുമാര്‍, എ.കെ. ശശീന്ദ്രന്‍, ലൂഡി ലൂയിസ്, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എ.ഡി.എം. കെ.പി. രമാദേവി എന്നിവര്‍ പങ്കെടുത്തു.
Source:http://www.mathrubhumi.com

 Source: manoramaonline

Sunday, November 4, 2012

FDA plans anti-adulteration drive sans staff

The Food and Drug Administration (FDA) minister Manohar Naik has decided to go tough on food adulteration in sweets this Diwali. He held a meeting where he directed officials to carry out a drive to check for adulteration and the use of banned substances in sweets by collecting samples from sweet manufacturing units and shops. Earlier, the minister of state for FDA, Satej Patil had also directed officials to carry out a similar drive to clamp down on the supply of adulterated sweets and food items in the market, especially during the festive season. On their part, the officials are surprised as to how ministers go on issuing orders when the department does not have enough staff to carry out raids and collect samples. Out of the 260 sanctioned posts of Food Safety Officers (earlier called Food Inspectors) in the state, the department has only 209 inspectors. Similarly, the number of sanctioned posts of Assistant Commissioners are 62, but as of now the department manages with just 27. The number of sanctioned posts for Joint Commissioners are eight and the number of posts filled are six. Besides, the department has not even recruited enough analysts to carry out lab tests too. There are about two and half lakh stores in state, while there are about 40,000 in the city, which sell food and related items in the state and come under the jurisdiction of the FDA. “How are we expected to function with such skeletal staff and carry out checks on a large scale,” asked an official.
Earlier, FDA commissioner Mahesh Zagade had informed that action would be initiated against erring officials who did not implement rules and regulations of the Food Safety and Standards Act 2006 and had warned of punitive action against those who failed to perform their duties. 

Saturday, November 3, 2012

Youth arrested for abusing food safety official

THIRUVANANTHAPURAM: A 20-year-old youth, who abused food safety joint commissioner K Anilkumar over phone, was arrested by the Thampanoor police on Monday. Sajeer, a native of Thaliparamba in Kannur, was taken into custody from Kannur with the help of the local police and then brought to Thampanoor. According to the police, the accused was a close relative of a Thaliparamba hotelier whose hotel was closed down following a raid by food safety officials. This is suspected to be the reason behind the crime. Sajeer used to dial the toll free number 1800-425-1125 of the food safety authority, which is handled by K Anil Kumar in Thiruvananthapuram. Whenever the officer attended the call, Sajeer would shower abuses on him following which the former lodged a complaint with the Thampanoor police.The police tracked down the accused with the help of the cyber cell of the police.A police team led by Thampanoor circle inspector Sheen Tharayil and sub inspector R Sivakumar made the arrest. The accused was produced before the court and remanded in judicial custody.

അധികൃതര്‍ ഇടപെട്ടില്ലെന്ന് ആരോപണം ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി; റോഡ് ഉപരോധിച്ചു

വൈറ്റില: ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി നല്‍കിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസും ആരോഗ്യ വിഭാഗവും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈറ്റിലയിലാണ് സംഭവം. വൈകിട്ട് ഏഴരയോടെ വൈറ്റിലയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് പൊറോട്ടയോടൊപ്പം പഴകിയ ചിക്കന്‍ കറി നല്‍കിയത്. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് സപ്ലയര്‍ പറഞ്ഞുവത്രെ. തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവരും വിഷയത്തില്‍ ഇടപെട്ടു.സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് എസ്.ഐ.യെ സംഭവം അറിയിച്ചെങ്കിലും ഇദ്ദേഹം വക വച്ചില്ല. ജീവനക്കാര്‍ കുറവാണെന്നും ജോലി സമയം കഴിഞ്ഞെന്നും പറഞ്ഞ് ആരോഗ്യവിഭാഗം അധികൃതരും കയ്യൊഴിഞ്ഞു. തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ പാലാരിവട്ടം -വൈറ്റില ബൈപ്പാസില്‍ ഗതാഗതം സ്തംഭിപ്പിച്ചു. സംഭവമറിഞ്ഞ് പനങ്ങാട് പോലീസും കടവന്ത്ര പോലീസും സ്ഥലത്തെത്തി. പിന്നീട് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി. പഴകിയ ഭക്ഷണം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടം - കുമ്പളം ബൈപ്പാസില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Source:http://www.mathrubhumi.com

പഴകിയ ഹോട്ടല്‍ ഭക്ഷണം: കൊച്ചിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കൊച്ചി: ഹോട്ടലില്‍ പഴകിയ ഭക്ഷണം നല്‍കിയതുമായ ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊച്ചി വൈറ്റിലയിലെ അല്‍ബറാദ് ഹോട്ടലില്‍ വൈകിട്ടായിരുന്നു സംഭവം. ചിക്കന്‍ കറി പഴകിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേര്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ ഗൌനിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാല്‍ വളരെ മോശം പ്രതികരണമാണ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. ഭക്ഷണം പായ്ക്ക് ചെയ്ത് ഓഫീസിലെത്തിച്ചാല്‍ പരിശോധിക്കാമെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്‍ ഫോണിലൂടെ വിളിച്ചപ്പോള്‍ നല്‍കിയ മറുപടി. തനിക്ക് സൌകര്യമുള്ളതുപോലെയേ ചെയ്യൂവെന്നും ഇയാള്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്താന്‍ മണിക്കൂറുകള്‍ വൈകിയതോടെ നാട്ടുകാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒടുവില്‍ 9.30 ഓടെ ആലുവയില്‍ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെത്തിയാണ് ഹോട്ടലില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിനുശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. source:http://malayalam.deepikaglobal.com

Friday, November 2, 2012

മല്‍സ്യത്തില്‍ നിന്നും ഭക്ഷ്യ വിഷബാധ: 12 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മല്‍സ്യത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ്‌ 12 പേര്‍ ആശുപത്രിയില്‍. മത്സ്യം കഴിച്ചതിന്‌ പിന്നാലെ ഛര്‍ദ്ദിയും അതിസാരവും പിടിപെട്ടവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മല്‍സ്യം കേടു വരാതിരിക്കാന്‍ ചേര്‍ത്ത അമോണിയത്തിന്റെ അളവ്‌ കൂടിയതാണ്‌ ഭക്ഷ്യ വിഷബാധയ്‌ക്ക് കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. നെയ്യാറ്റിന്‍കര ടിവി ജംഗ്‌ഷനില്‍ നിന്നും വാങ്ങിയ മത്സ്യം പാകം ചെയ്‌തു കഴിച്ചവര്‍ക്ക്‌ ആയിരുന്നു അസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അസുഖം ഗുരുതരമായവരെ മെഡിക്കല്‍ കോളേജിലേക്ക്‌ പിന്നീട്‌ മാറ്റി. പരാതി ലഭിച്ചതിന്റെ പശ്‌ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുകയും ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‌തു. രണ്ടാഴ്‌ച പഴക്കമുള്ള മല്‍സ്യമാണ്‌ വില്‍പ്പന നടത്തിയതെന്നും മല്‍സ്യം കേടാകാതിരിക്കാനായി ചേര്‍ത്ത അമോണിയത്തിന്റെ അളവ്‌ കൂടിപ്പോയതാണ്‌ വിഷബാധയ്‌ക്ക് കാരണമായതെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
Source:http://mangalam.com

കേക്ക് കഴിച്ച് കോളേജധ്യാപകര്‍ക്ക് അസ്വാസ്ഥ്യം; പലഹാരനിര്‍മാണശാല പൂട്ടിച്ചു

കോഴഞ്ചേരി: പൊയ്യാനില്‍ ജീവ ബേക്കേഴ്‌സില്‍നിന്ന് വാങ്ങിയ ചോക്ലേറ്റ് ഐസിങ് കേക്ക് കഴിച്ച് ശാരീരികാസ്വസ്ഥത ഉണ്ടായതായി കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 16 അധ്യാപകര്‍ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബേക്കറിയുടെ തെക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന പലഹാരനിര്‍മാണശാല പൂട്ടിച്ചു. പരാതിയോടൊപ്പം കിട്ടിയ സാമ്പിള്‍ ലാബില്‍ അയച്ച് പരിശോധിച്ചപ്പോള്‍ വിഷാംശം കലര്‍ന്നിട്ടുണ്ട് എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു പരിശോധന. കടയുടെ ലേബലില്ലാത്ത കേക്കാണ് വില്പന നടത്തിയതെന്നും ന്യൂനത പരിഹരിക്കാന്‍ പത്തുദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു. തിരുവല്ല സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആര്‍.സുരേഷ്‌കുമാര്‍, പത്തനംതിട്ട സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ലെനി വര്‍ഗീസ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
Source:http://www.mathrubhumi.com